Proverbs 11

1കള്ളത്തുലാസ്സ് യഹോവയ്ക്ക് വെറുപ്പ്;

ശരിയായ തൂക്കം അവിടുത്തേക്ക് പ്രസാദകരം.
2അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു;
താഴ്മയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്.

3നേരുള്ളവരുടെ സത്യസന്ധത അവരെ വഴിനടത്തും;

ദ്രോഹികളുടെ വക്രത അവരെ നശിപ്പിക്കും.
4ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല;
നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു.

5നിഷ്കളങ്കന്റെ നീതി അവന് നേർവഴി ഒരുക്കും;

ദുഷ്ടൻ തന്റെ ദുഷ്ടതകൊണ്ട് വീണുപോകും.
6നേരുള്ളവരുടെ നീതി അവരെ വിടുവിക്കും;
ദ്രോഹികൾ അവരുടെ ദുർമ്മോഹത്താൽ പിടിക്കപ്പെടും.

7ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു;

നീതികെട്ടവരുടെ ആശയ്ക്ക് ഭംഗം വരുന്നു.
8നീതിമാൻ കഷ്ടത്തിൽനിന്ന് രക്ഷപെടുന്നു;
ദുഷ്ടൻ അവന് പകരം അകപ്പെടുന്നു.

9വഷളൻ വായ്കൊണ്ട് കൂട്ടുകാരനെ നശിപ്പിക്കുന്നു;

നീതിമാന്മാർ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.
10നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു;
ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു.
11നേരുള്ളവരുടെ അനുഗ്രഹംകൊണ്ട് പട്ടണം ഉയർച്ച പ്രാപിക്കുന്നു;
ദുഷ്ടന്മാരുടെ വായ്കൊണ്ടോ അത് ഇടിഞ്ഞുപോകുന്നു.

12കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ;

വിവേകമുള്ളവൻ മിണ്ടാതിരിക്കുന്നു.
13ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു;
വിശ്വസ്തമാനസൻ കാര്യം മറച്ചുവയ്ക്കുന്നു.

14മാർഗ്ഗനിർദ്ദേശം ഇല്ലാത്തയിടത്ത് ജനം അധോഗതി പ്രാപിക്കുന്നു;

മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട്.

15അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും!

ജാമ്യം നിൽക്കാത്തവൻ നിർഭയനായിരിക്കും.
16കൃപാലുവായ സ്ത്രീ മാനം സംരക്ഷിക്കുന്നു;
കരുണയില്ലാത്തവർ സമ്പത്ത് സൂക്ഷിക്കുന്നു.

17ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു;

ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.
18ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു;
നീതി വിതയ്ക്കുന്നവന് വാസ്തവമായ പ്രതിഫലം കിട്ടും.

19നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു;

ദോഷത്തെ പിന്തുടരുന്നവൻ തന്റെ മരണത്തിനായി പ്രവർത്തിക്കുന്നു.
20വക്രബുദ്ധികൾ യഹോവയ്ക്ക് വെറുപ്പ്;
നിഷ്കളങ്കമാർഗ്ഗികൾ അവിടുത്തേക്ക് പ്രസാദമുള്ളവർ.

21നിശ്ചയമായും ദുഷ്ടനു ശിക്ഷ വരാതിരിക്കുകയില്ല ;

നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.
22വിവേകമില്ലാത്ത ഒരു സുന്ദരി
പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ.

23നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ;

ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.
24ഒരുവൻ വാരിവിതറിയിട്ടും വർദ്ധിച്ചുവരുന്നു;
മറ്റൊരുവൻ അന്യായമായി സമ്പാദിച്ചിട്ടും ദാരിദ്ര്യത്തിൽ എത്തുന്നു.

25ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും;

തണുപ്പിക്കുന്നവന് തണുപ്പ് കിട്ടും.
26ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും;
അത് വില്ക്കുന്നവന്റെ തലമേൽ അനുഗ്രഹം വരും.

27നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ പ്രീതി സമ്പാദിക്കുന്നു;

തിന്മ തേടുന്നവന് അത് തന്നെ ലഭിക്കും.
28തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും;
നീതിമാന്മാർ പച്ചയിലപോലെ തഴയ്ക്കും.

29സ്വഭവനത്തെ വലയ്ക്കുന്നവന്റെ അവകാശം വായുവത്രെ;

ഭോഷൻ ജ്ഞാനഹൃദയന് ദാസനായിത്തീരും.

30നീതിമാന് ജീവവൃക്ഷം പ്രതിഫലം;

ജ്ഞാനിയായവൻ ആത്മാക്കളെ നേടുന്നു.
നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ
ദുഷ്ടനും പാപിക്കും എത്ര അധികം?
31

Copyright information for MalULB